പാരീസ്: യൂറോപ്പില്‍ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ യൂറോപ്പ് അമേരിക്കയെ മറികടന്നു. വ്യാപനം രൂക്ഷമായതോടെ യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
യൂറോപ്പില്‍ കഴിഞ്ഞയാഴ്‌ച്ച ഏഴു ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതായി ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. മുന്‍ ആഴ്‌ച്ചകളേക്കാള്‍ 34 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സ്‌ഥിതി രൂക്ഷമായിട്ടുള്ളത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു.
National News: സിബിഐ അന്വേഷണം വേണമെന്ന് റിപ്പബ്ളിക് ടിവി, എതിർത്ത് മുംബൈ പോലീസ്
ഫ്രാന്‍സിലെ ഒമ്പതു നഗരങ്ങളില്‍ രാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയര്‍ലന്‍ഡ്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ സ്‌കൂളുകളും കോളജുകളും അടച്ചു. ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ജര്‍മനിയും വ്യക്‌തമാക്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന നഗരങ്ങളിലെ ബാറുകളും ഹോട്ടലുകളും അടക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.