ന്യൂഡെല്‍ഹി: പെഗാസസ് വിവാദത്തിൽ പ്രതികരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസ് രഞ്‌ജന്‍ ഗൊഗോയി. മുന്‍ ചീഫ് ജസ്‌റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെയും ബന്ധുക്കളുടെയും ഫോണുകളും പെഗാസസ് ചോര്‍ത്തിയതായി റിപ്പോർട് പുറത്തു വന്നിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം മാദ്ധ്യമ പ്രവർത്തകർ ആരാഞ്ഞത്.
എന്നാൽ ‘ഞാന്‍ അതില്‍ ഒന്നും പറയുന്നില്ല’ എന്നായിരുന്നു ഗൊഗോയിയുടെ പ്രതികരണം. ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ മൂന്ന് ഫോണ്‍ നമ്പറുകളും ഇവരുടെ ഭര്‍ത്താവിന്റെയും മറ്റ് ബന്ധുക്കളുടെയും എട്ട് ഫോണ്‍ നമ്പറുകളും പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോര്‍ത്തിയിട്ടുണ്ട്.
2018ലാണ് കോടതിയിലെ ജീവനക്കാരിയായിരുന്ന യുവതി ജസ്‌റ്റിസ് രഞ്‌ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. ഇതിന് പിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതുടർന്ന് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ സമിതി അന്വേഷിക്കുകയും യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞ് പരാതി തള്ളുകയും ജസ്‍റ്റിസ് ഗൊഗോയിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കുകയും ചെയ്‌തു. ചീഫ് ജസ്‌റ്റിസായി വിരമിച്ച ശേഷം ഗൊഗോയിയെ ബിജെപി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്‌തിരുന്നു.
Read also: കോവിഡ് വന്ന് 9 മാസത്തിന് ശേഷവും ശരീരത്തില്‍ ആന്റിബോഡികള്‍ നിലനില്‍ക്കും; പഠനം