‘പ്രതികരിക്കാനില്ല’; പെഗാസസ് വിവാദത്തിൽ രഞ്‌ജന്‍ ഗൊഗോയി

By Syndicated , Malabar News
Ranjan Gogoi
Ajwa Travels

ന്യൂഡെല്‍ഹി: പെഗാസസ് വിവാദത്തിൽ പ്രതികരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസ് രഞ്‌ജന്‍ ഗൊഗോയി. മുന്‍ ചീഫ് ജസ്‌റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെയും ബന്ധുക്കളുടെയും ഫോണുകളും പെഗാസസ് ചോര്‍ത്തിയതായി റിപ്പോർട് പുറത്തു വന്നിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം മാദ്ധ്യമ പ്രവർത്തകർ ആരാഞ്ഞത്.

എന്നാൽ ‘ഞാന്‍ അതില്‍ ഒന്നും പറയുന്നില്ല’ എന്നായിരുന്നു ഗൊഗോയിയുടെ പ്രതികരണം. ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ മൂന്ന് ഫോണ്‍ നമ്പറുകളും ഇവരുടെ ഭര്‍ത്താവിന്റെയും മറ്റ് ബന്ധുക്കളുടെയും എട്ട് ഫോണ്‍ നമ്പറുകളും പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോര്‍ത്തിയിട്ടുണ്ട്.

2018ലാണ് കോടതിയിലെ ജീവനക്കാരിയായിരുന്ന യുവതി ജസ്‌റ്റിസ് രഞ്‌ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. ഇതിന് പിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതുടർന്ന് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ സമിതി അന്വേഷിക്കുകയും യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞ് പരാതി തള്ളുകയും ജസ്‍റ്റിസ് ഗൊഗോയിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കുകയും ചെയ്‌തു. ചീഫ് ജസ്‌റ്റിസായി വിരമിച്ച ശേഷം ഗൊഗോയിയെ ബിജെപി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്‌തിരുന്നു.

Read also: കോവിഡ് വന്ന് 9 മാസത്തിന് ശേഷവും ശരീരത്തില്‍ ആന്റിബോഡികള്‍ നിലനില്‍ക്കും; പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE