ലഖ്‌നൗ: കേന്ദ്ര സർക്കാർ സര്‍വീസില്‍ നിന്ന് പുറത്താക്കിയ ഐപിഎസ് ഉദ്യോഗസ്‌ഥന്‍ അമിതാഭ് താക്കൂര്‍ യോഗി ആദിത്യനാഥിനെതിരെ മൽസരിക്കുമെന്ന് റിപ്പോര്‍ട്. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനാണ് അമിതാഭ് ലക്ഷ്യമിടുന്നത്. യോഗി ആദിത്യനാഥിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധമായാണ് അമിതാഭിന്റെ തീരുമാനമെന്ന് അദ്ദേഹത്തിന്റെ ഭാര്യ നൂതന്‍ പറഞ്ഞു.
“മുഖ്യമന്ത്രിയായിരിക്കെ, ജനാധിപത്യ വിരുദ്ധമായ, തെറ്റായ, അടിച്ചമര്‍ത്തുന്ന, വിവേചനപരമായ ഒരുപാട് കാര്യങ്ങള്‍ യോഗി ആദിത്യനാഥ് കാട്ടിക്കൂട്ടി. യോഗി എവിടെ നിന്ന് മൽസരിച്ചാലും അമിതാഭ് അവിടെ എതിർ സ്‌ഥാനാർഥിയാവും” നൂതന്‍ പറഞ്ഞു. മാര്‍ച്ച് 23നാണ് അമിതാഭ് താക്കൂറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലം പിരിച്ചുവിട്ടത്. പൊതുതാൽപര്യം മാനിച്ച് നടപടി എടുത്തുവെന്നാണ് കേന്ദ്രം വിശദീകരണം നൽകിയത്.
2015ല്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അമിതാഭ് താക്കൂര്‍ പരാതിപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തെ സര്‍വീസില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു. പിന്നീട് 2016ല്‍ കോടതി ഇടപെട്ട് സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്യുകയും സര്‍വീസില്‍ നിന്ന് പുറത്തുനിന്ന സമയത്തെ മുഴുവന്‍ ശമ്പളവും അമിതാഭിന് നല്‍കാന്‍ ഉത്തരവ് ഇടുകയും ചെയ്‌തിരുന്നു.
Read also: മോദി ഇന്ത്യയുടെ രാജാവല്ല; ബിജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമി