ന്യൂഡെല്‍ഹി: മഹാരാഷ്‌ട്രയിലെ റായ്‌ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്‌ട്രയിലെ സ്‌ഥിതിഗതികള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ വിലയിരുത്തി. റായ്‌ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 36 മരണം സ്‌ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. വെള്ളക്കെട്ടുണ്ടായ മഹാടില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം സംസ്‌ഥാനത്തെ ആറുജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ഇന്ത്യന്‍ കാലാവസ്‌ഥാ വകുപ്പ് (ഐഎംഡി) റെഡ് അലര്‍ട് പ്രഖ്യാപിച്ചു. കനത്തമഴ പ്രതീക്ഷിക്കുന്ന ഈ ഇടങ്ങളില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ഐഎംഡി നിര്‍ദ്ദേശിച്ചു.
Malabar News: കോഴിക്കോട് പോക്‌സോ കേസ് പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു