ചാരവൃത്തി ആരോപണം; ഖത്തറിൽ ഒരു മലയാളി ഉൾപ്പടെ എട്ടുപേർക്ക് വധശിക്ഷ

ചാരപ്രവൃത്തി ആരോപിച്ചു കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 30ന് അർധരാത്രിയിലാണ് ഖത്തർ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്‌റ്റ് ചെയ്‌തത്‌.

By Trainee Reporter, Malabar News
death-penalty-by-a-qatar-court
Representational Image
Ajwa Travels

ന്യൂഡെൽഹി: ചാരവൃത്തി ആരോപണത്തിൽ ഖത്തറിൽ തടവിലായ എട്ടു ഇന്ത്യൻ മുൻ നാവികസേനാ ഉദ്യോഗസ്‌ഥർക്ക്‌ വധശിക്ഷ വിധിച്ചു. ദഹ്റ ഗ്ളോബൽ ടെക്‌നോളജീസ്‌ കമ്പനി ഉദ്യോഗസ്‌ഥനായ എട്ടു പേർക്കാണ് വധശിക്ഷ വിധിച്ചത്. ഒരാൾ മലയാളിയാണ്. മുൻ ഉന്നത നാവിക ഉദ്യോഗസ്‌ഥരാണ് ഇവർ. ഒരു വർഷമായി ഇവർ തടവിലാണ്.

ക്യാപ്റ്റൻ നാവാതേജ് സിങ് ഗിൽ, ക്യാപ്‌റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിതിഷ്‌ത്, കമാൻഡർ അമിത് നാഗ്‌പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്‌ജീവ്‌ ഗുപ്‌ത, നാവികൻ രാഗേഷ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 30ന് അർധരാത്രിയിലാണ് ഖത്തർ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്‌റ്റ് ചെയ്‌തത്‌.

ഒക്‌ടോബർ മൂന്നിന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിന് ശേഷമാണ് എട്ടുപേരും ഏകാന്ത തടവിലാണെന്ന വിവരം പുറത്തുവന്നത്. ദോഹയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥനുമായി മുൻ പരിചയം ഉണ്ടായിരുന്നുവെന്നും തുടർന്നുണ്ടായ സൗഹൃദ സംഭാഷണമാണ് സംശയത്തിലേക്കും അറസ്‌റ്റിലേക്കും നീണ്ടതെന്നുമാണ് വിവരം. പാകിസ്‌താൻ നൽകിയ തെറ്റായ വിവരങ്ങളാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം, ഖത്തറിന്റെ വിധി ഞെട്ടിച്ചുവെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതൽ വിവരങ്ങളുമായി കാത്തിരിക്കുന്നതായും ഖത്തറുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. നിയമപരമായ സഹായങ്ങൾ നൽകുമെന്നും വധശിക്ഷ വിധിക്കപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

അതേസമയം, ഇവർക്കെതിരെയുള്ള കൃത്യമായ ആരോപണം എന്താണെന്ന് ഖത്തർ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോൺസുലർ പ്രവേശനം അനുവദിച്ചതിന് ശേഷം ഒക്‌ടോബർ ഒന്നിന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഇവരെ സന്ദർശിച്ചിരുന്നു.

Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത്‌ ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE