ന്യൂഡെൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോഴും ഇളവുകൾക്ക് തയ്യാറാല്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക് അടുത്തിടെ ആവശ്യപ്പെട്ട പ്രത്യേക ഇളവുകളും നികുതി കുറയ്‌ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും സര്‍ക്കാര്‍ തള്ളിയിരുന്നു.
പ്രദേശിക ഉൽപാദനം പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ പദ്ധതിക്ക് ഇന്ത്യയില്‍ നിന്നുള്ള കമ്പനികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രദേശിക ഉൽപന്നങ്ങളില്‍ നിന്ന് 2.3 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയിൽ ഉൽപാദന യൂണിറ്റ് തുടങ്ങാതെ ടെസ്‌ലയ്‌ക്ക് കേന്ദ്രസർക്കാർ പച്ചക്കൊടി കാണിക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ.
Read Also: കൊലപാതക-അക്രമ സംഭവങ്ങൾ വർധിച്ചെന്ന ആരോപണം അടിസ്‌ഥാനരഹിതം; മുഖ്യമന്ത്രി