എക്‌സിറ്റ് പോൾ ഫലങ്ങൾ മഹാസഖ്യത്തിന് അനുകൂലം; ബിജെപിക്ക് തിരിച്ചടി

By Staff Reporter, Malabar News
MALABARNEWS-BIHAR
Representational Image
Ajwa Travels

പാറ്റ്‌ന: ബിഹാറിൽ ഭരണമാറ്റം ഉണ്ടാവുമെന്ന് വിവിധ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തു വന്നതോടെ മഹാസഖ്യം പ്രതീക്ഷയിൽ. ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ എൻഡിഎ മുന്നണിക്ക് തിരിച്ചടിയുണ്ടാകും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

മഹാസഖ്യം 120, എന്‍ഡിഎ 116, എല്‍ജെപി 1, മറ്റ് പാര്‍ട്ടികള്‍ 6 എന്നിങ്ങനെയാണ് ടൈംസ് നൗ സർവേ പ്രവചിക്കുന്ന സീറ്റ് നില. എന്നാൽ ഇത് തൂക്കുസഭക്കാണ് സാധ്യത കൽപ്പിക്കുന്നത്. എങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ആർജെഡി തന്നെയാവുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും പറയുന്നു.

എബിപി സീ വോട്ടര്‍ സര്‍വേ പ്രകാരം എന്‍ഡിഎ 128, മഹാസഖ്യം 108-131, എല്‍ജെപി 1-3 എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ക്ക് സീറ്റ് ലഭിക്കുക. ജെഡിയു 38-46, ബിജെപി 66-74, വിഐപി 0-4, എച്ച്എഎം 0-4, ആര്‍ജെഡി 81-89, കോണ്‍ഗ്രസ് 21-19, എന്നിങ്ങനെയാവും പാർട്ടികൾ തിരിച്ചുള്ള സീറ്റ് വിതരണമെന്നും സർവേ പ്രവചിക്കുന്നു.

റിപ്പബ്ളിക്ക് ടിവി ജന്‍കി ബാത് സര്‍വേയുടെ പ്രവചന പ്രകാരം എന്‍ഡിഎ 91-117, മഹാസഖ്യം 118-138, എല്‍ജെപി 5-8 എന്നിങ്ങനെ സീറ്റ് നേടുക. ഇടത് പാർട്ടികളുടെ മുന്നേറ്റം ബിഹാറിൽ ഉണ്ടാകുമെന്നും എക്‌സിറ്റ് പോൾ സർവേകൾ പറയുന്നു. ഇടത് പാര്‍ട്ടികള്‍ 12-14 സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ളിക് ടിവി സർവേ പറയുന്നത്. എബിപി സീ വോട്ടര്‍ പ്രവചിക്കുന്നത് ഇടത് പാര്‍ട്ടികള്‍ക്ക് 6-13 സീറ്റാണ്.

Read Also: ആദിവാസികളെ അധിക്ഷേപിച്ച ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്‌ദുറഹ്‌മാന് എതിരെ പ്രതിഷേധം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE