പാറ്റ്‌ന: ബിഹാറിൽ ഭരണമാറ്റം ഉണ്ടാവുമെന്ന് വിവിധ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തു വന്നതോടെ മഹാസഖ്യം പ്രതീക്ഷയിൽ. ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ എൻഡിഎ മുന്നണിക്ക് തിരിച്ചടിയുണ്ടാകും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
മഹാസഖ്യം 120, എന്‍ഡിഎ 116, എല്‍ജെപി 1, മറ്റ് പാര്‍ട്ടികള്‍ 6 എന്നിങ്ങനെയാണ് ടൈംസ് നൗ സർവേ പ്രവചിക്കുന്ന സീറ്റ് നില. എന്നാൽ ഇത് തൂക്കുസഭക്കാണ് സാധ്യത കൽപ്പിക്കുന്നത്. എങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ആർജെഡി തന്നെയാവുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും പറയുന്നു.
എബിപി സീ വോട്ടര്‍ സര്‍വേ പ്രകാരം എന്‍ഡിഎ 128, മഹാസഖ്യം 108-131, എല്‍ജെപി 1-3 എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ക്ക് സീറ്റ് ലഭിക്കുക. ജെഡിയു 38-46, ബിജെപി 66-74, വിഐപി 0-4, എച്ച്എഎം 0-4, ആര്‍ജെഡി 81-89, കോണ്‍ഗ്രസ് 21-19, എന്നിങ്ങനെയാവും പാർട്ടികൾ തിരിച്ചുള്ള സീറ്റ് വിതരണമെന്നും സർവേ പ്രവചിക്കുന്നു.
റിപ്പബ്ളിക്ക് ടിവി ജന്‍കി ബാത് സര്‍വേയുടെ പ്രവചന പ്രകാരം എന്‍ഡിഎ 91-117, മഹാസഖ്യം 118-138, എല്‍ജെപി 5-8 എന്നിങ്ങനെ സീറ്റ് നേടുക. ഇടത് പാർട്ടികളുടെ മുന്നേറ്റം ബിഹാറിൽ ഉണ്ടാകുമെന്നും എക്‌സിറ്റ് പോൾ സർവേകൾ പറയുന്നു. ഇടത് പാര്‍ട്ടികള്‍ 12-14 സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ളിക് ടിവി സർവേ പറയുന്നത്. എബിപി സീ വോട്ടര്‍ പ്രവചിക്കുന്നത് ഇടത് പാര്‍ട്ടികള്‍ക്ക് 6-13 സീറ്റാണ്.
Read Also: ആദിവാസികളെ അധിക്ഷേപിച്ച ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്‌ദുറഹ്‌മാന് എതിരെ പ്രതിഷേധം ശക്‌തം