ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യതയെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സത്യബ്രതാ സാഹൂ. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ് സാഹൂ സംശയം പ്രകടിപ്പിച്ചത്.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ടേബിളുകളുടെ എണ്ണം കുറയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മെയ് രണ്ടാം തീയതി 12 മണിയ്‌ക്ക് മുന്‍പ് ഫലം പ്രഖ്യാപിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഒന്നിച്ച് കൊണ്ടുപോകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്നും സത്യബ്രതാ സാഹൂ പറഞ്ഞു.
Read also: സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായരെ റിമാന്‍ഡ് ചെയ്‌തു