തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്‌ഡൗണിന് സമാനമായ വാരാന്ത്യ നിയന്ത്രണങ്ങൾ ഇന്നും തുടരും. നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് പോലീസിന്റെ വ്യാപക പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾ തടയില്ല, അനാവശ്യ യാത്രകൾ തടയും. പുറത്തിറങ്ങുന്നവർ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ സത്യപ്രസ്‌താവനയോ കയ്യിൽ കരുതണം. ശനിയാഴ്‌ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹയർ സെക്കണ്ടറി പരീക്ഷകളും തടസമില്ലാതെ നടന്നിരുന്നു.
ഇന്ന് പൊതുഗതാഗത സൗകര്യം പരിമിതമായിരിക്കും. കെഎസ്‌ആർടിസി ബസുകൾ ഇന്നും 60 ശതമാനം സർവീസുകൾ മാത്രമേ നടത്തുകയുള്ളൂ. അത്യാവശ്യ സർവീസുകളും അവശ്യ വസ്‌തുക്കളും വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കൂ. റെസ്‌റ്റോറന്റുകളിൽ നിന്ന് പാഴ്‌സൽ വാങ്ങാം. ഹോം ഡെലിവറിയും അനുവദിക്കും.
അതേസമയം, നിയന്ത്രണങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസം 5371ഉം മാസ്‌ക് ധരിക്കാത്തതിന് 22703ഉം കേസുകൾ എടുത്തിരുന്നു.
Also Read: കോവിഡ് വ്യാജ പ്രചാരണം; കര്‍ശന നടപടിയെന്ന് ഡിജിപി