കണ്ണൂർ: അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട് പ്രകാരം, കണ്ണൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കാണ് സാധ്യത. ഇതിന് പുറമെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഇന്ന് വൈകിട്ട് നാല് മണിക്കാണ് കണ്ണൂരിൽ മഴ മുന്നറിയിപ്പ് പുതുക്കിയത്. കേരളത്തിലെ നാല് തെക്കൻ ജില്ലകളിലും മറ്റുള്ള ഏറ്റു ജില്ലകളിലും യെല്ലോ അലർട്ടുമായിരുന്നു നിലവിലുണ്ടായിരുന്നത്. വൈകിട്ടോടെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കണ്ണൂരിലും കാസർഗോഡും യെല്ലോ അലർട് പ്രഖ്യാപിച്ചു. എന്നാൽ, വരും മണിക്കൂറിനുള്ളിൽ കണ്ണൂർ ജില്ലയിൽ മഴയും കാറ്റും ഇടിമിന്നലും ശക്‌തമാകുമെന്നാണ് ഏറ്റവും പുതിയ അറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, സംസ്‌ഥാനത്ത് ഇന്ന് രാത്രിയോടെ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്‌തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവജാഗ്രത വേണം. കേരള, ലക്ഷ്വദീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ അറബിക്കടലയിൽ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് കൂടുതൽ തീവ്ര ന്യൂനമർദ്ദമായി മാറും.
Most Read| കോഴ ആരോപണം; എംപി മഹുവ മൊയ്‌ത്രക്കെതിരെ സിബിഐക്ക് പരാതി