നിലയ്‌ക്കൽ: ശബരിമല സന്നിധാനത്ത് വിരിവെക്കാന്‍ അവസരം ഒരുങ്ങിയതോടെ തീർഥാടകരുടെ എണ്ണം വര്‍ധിച്ചു. വരും ദിവസങ്ങളില്‍ നേരിട്ടുളള നെയ്യഭിഷേകത്തിന് കൂടി അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. ദീപാരാധന തൊഴുത് ഹരിവരാസനം കേട്ട് പുലര്‍ച്ചെ നെയ്യഭിഷേകം നടത്തി തീർഥാടകര്‍ മലയിറങ്ങുകയായിരുന്നു മുൻവർഷങ്ങളിലെ പതിവ്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പലതും ഇപ്പോഴും തുടരുകയാണ്. തീർഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങാന്‍ നിയന്ത്രണം വന്നതോടെ എണ്ണവും കുറഞ്ഞിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ആഴ്‌ച മുതലാണ് വിരിവെക്കാന്‍ അവസരം കിട്ടിയത്. ഇതോടെയാണ് ഭക്‌തരുടെ എണ്ണത്തിൽ പ്രകടമായ മാറ്റമുണ്ടായത്.
ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ എത്തുന്ന അയ്യപ്പ ഭക്‌തരുടെ പ്രധാന ആവശ്യം നെയ്യഭിഷേകം പഴയപടി വേണമെന്നാണ്. തുറസായ സ്‌ഥലങ്ങളില്‍ വിരിവെക്കുന്നതിനുള്ള നിയന്ത്രണം ഇപ്പൊഴും തുടരുകയാണ്. അതേസമയം, പരമ്പരാഗത കരിമല പാത തുറക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് വീണ്ടും സര്‍ക്കാരിനെ സമീപിക്കും.
Read Also: കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി; പ്രതിസന്ധി രൂക്ഷമാവുന്നു