ഹാലിസഹറിലെ ബിജെപി പ്രവര്‍ത്തകന്റെ മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ആരോപിച്ച് കുടുംബം

By Staff Reporter, Malabar News
bjp worker dies_malabar news
മരണപ്പെട്ട സൈകത് ഭവാലിന്റെ കുടുംബവും ബിജെപി പ്രവർത്തകരും(Image Courtesy: ANI)
Ajwa Travels

ഹാലിസഹര്‍: പശ്‌ചിമ ബംഗാളിലെ ഹാലിസഹറില്‍ ‘സങ്കല്‍പ് യാത്ര’ക്കിടെ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആരോപണവുമായി കുടുംബം. സൈകത് ഭവാലാണ് മരണപ്പെട്ടത്.

ഭവാലിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെട്ടെന്ന് ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നും ആക്രമത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഭവാലിന്റെ കുടുംബം ആരോപിച്ചു. തുടര്‍ന്ന് സൈകത് ഭവാലിനെ കല്യാണിയിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തില്‍ ബിജ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബിജെപി ദേശീയ പ്രസിഡണ്ട് ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ബംഗാളില്‍ വെച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആക്രമണം നടന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയ നഡ്ഡ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ കൈലാഷ് വിജയവര്‍ഗിയ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെ നടന്ന നാടകമാണ് അരങ്ങേറിയെതെന്നും ആയിരുന്നു പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.

Read Also: ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; സരിത നായരടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE