ഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ പരേഡിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകൾ. ഇവര്‍ കസ്‌റ്റഡിയിൽ ഇല്ലെന്നാണ് പോലീസ് അറിയിക്കുന്നത്. വീടുകളിലും എത്തിയിട്ടില്ല എന്നതാണ് ആശങ്ക ഉളവാക്കുന്ന കാര്യം.
റിപ്പബ്ളിക് ദിനത്തിൽ ലക്ഷത്തിലധികം കര്‍ഷകരാണ് ട്രാക്‌ടറുകളിലും നടന്നും ഡെൽഹിയിലേക്ക് കടന്നത്. ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ 163 കര്‍ഷകരുടെ പട്ടികയാണ് ഡെൽഹി പോലീസിന്റെ കയ്യിലുള്ളത്. ഇതിൽ നൂറിലധികം പേര്‍ ജാമ്യത്തിലിറങ്ങി. മറ്റുള്ളവര്‍ തീഹാര്‍ ജയിലിലുണ്ട്.
കാണാതായ കര്‍ഷകരുടെ പേരുകൾ ഡെൽഹി പോലീസിന് കൈമാറിയെങ്കിലും ജയിലിലോ കസ്‌റ്റഡിയിലോ ഇവര്‍ ഇല്ലെന്നാണ് പോലീസ് അറിയിച്ചത്. ഇവര്‍ വീടുകളിലും തിരിച്ചെത്തിയിട്ടില്ല. പരിക്കേറ്റ് ആശുപത്രികളിൽ ഉള്ളവരിലും ഈ 14 പേരില്ല.
വ്യത്യസ്‌ത ഇടങ്ങളിൽ നിന്നുപോയ 14 കര്‍ഷകരുടെ മൊബൈൽ ഫോണുകൾ ഒരുപോലെ പ്രവര്‍ത്തിക്കാത്തത് ദുരൂഹമാണെന്ന് കര്‍ഷക നേതാക്കൾ പറഞ്ഞു. കാണാതായ 14 പേരും പഞ്ചാബ് സ്വദേശികളാണ്. ഇവരെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ഡെൽഹി പോലീസിനെ സമീപിച്ചിട്ടുണ്ട്.
Also Read: ബൈഡന് വിശ്വാസം ഇന്ത്യക്കാരെ; വിവിധ സ്‌ഥാനങ്ങളിൽ നിയമിച്ചത് 55 ഇന്ത്യൻ വംശജരെ