ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ കണ്ട് പിതാവ് ലത്തീഫ്. അന്വേഷണം വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ലത്തീഫ് പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ഏറെ പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരണമെന്നും ലത്തീഫ് വ്യക്‌തമാക്കി. ലത്തീഫ് കഴിഞ്ഞ ദിവസം സിബിഐ മുൻപാകെ മൊഴി നൽകിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയെ തുടർന്നാണ് കേസ് സിബിഐയ്‌ക്ക് കൈമാറിയത്.
2019ലാണ് ഫാത്തിമ ആത്‍മഹത്യ ചെയ്‌തത്. അധ്യാപകനായ സുദർശൻ പത്‌മനാഭൻ മാനസികമായി പീഡിപ്പിക്കുന്നതായി ഫാത്തിമ നേരത്തെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. രാജ്യമൊട്ടാകെ ചർച്ച ചെയ്‌ത ഫാത്തിമാ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ കുടുംബത്തിന് ഇപ്പോഴും നീതി ലഭ്യമായിട്ടില്ല.
Read Also: തദ്ദേശ ഉപതിരഞ്ഞെടുപ്പ്; പിറവം നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്