കൊല്ലം: ചെന്നൈ ഐഐടിയിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് ചെന്നൈയിലെത്തും. നാളെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് മൊഴി നൽകിയ ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെയും ലത്തീഫ് കാണും.
2019 നവംബറിലാണ് ഫാത്തിമയെ ഹോസ്‌റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകനായ സുദർശൻ പത്‌മനാഭൻ മാനസികമായി പീഡിപ്പിക്കുന്നതായി ഫാത്തിമ നേരത്തെ രക്ഷിതാക്കളെ അറിയിച്ചിരുന്നു.
പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് പിതാവ് ലത്തീഫ് പരാതി നൽകിയതിനെ തുടർന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനെയും ലത്തീഫ് കണ്ടിരുന്നു. അന്വേഷണം വേഗത്തിലാക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയിരുന്നു.
Malabar News: അട്ടപ്പാടിയിൽ ഈ വർഷം പിടികൂടിയത് 39,500 ലിറ്റർ വാഷ്