പേമാരിക്കിടെ കാട്ടാന ഭീതി; മലയോര കർഷകർ ദുരിതത്തിൽ

By News Desk, Malabar News
Representational Image
Ajwa Travels

ദേലംപാടി: കോവിഡ് മഹാമാരിക്കും കനത്ത പേമാരിക്കുമിടെ മലയോര കർഷകർക്ക് ദുരിതമായി ആനശല്യം. കൃഷിയിടങ്ങൾ കൈയ്യേറിയ ആനക്കൂട്ടം പലയിടങ്ങളിലും നാശം വിതക്കുകയാണ്. കാറ്റും മഴയും കാരണം രണ്ടു ദിവസം കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിൽ കാവലിരിക്കാൻ കഴിഞ്ഞില്ല.

ഇത് മുതലാക്കിയ ആനക്കൂട്ടം ദേലംപാടി പഞ്ചായത്തിലെ ഭണ്ഡാരക്കുഴി, മല്ലംപാറ, നാട്ടക്കല്ല് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമുണ്ടാക്കി. അഡൂർ വനത്തിൽ നിലവിലുള്ള പത്തോളം ആനകളെ കൂടാതെ മറ്റൊരു സംഘം കൂടി അതിർത്തി കടന്ന് എത്തിയതായാണ് സൂചന.

കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ സംഘടിത ആന തുരത്തൽ സാധ്യമാവാത്തതും വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ എണ്ണക്കുറവും മേഖലയിൽ ആനകളെക്കൊണ്ടുള്ള കൃഷിനാശം വർധിപ്പിക്കുകയാണ്. ഇതിനിടെയുണ്ടായ കനത്ത മഴയിലും പ്രദേശത്ത് ഒട്ടേറെ വാഴ, കവുങ്ങ് എന്നിവ നിലംപൊത്തിയിരുന്നു.

Also Read: കൃഷിനാശം; കർഷകർക്ക് നഷ്‌ട പരിഹാരത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE