ദേലംപാടി: കോവിഡ് മഹാമാരിക്കും കനത്ത പേമാരിക്കുമിടെ മലയോര കർഷകർക്ക് ദുരിതമായി ആനശല്യം. കൃഷിയിടങ്ങൾ കൈയ്യേറിയ ആനക്കൂട്ടം പലയിടങ്ങളിലും നാശം വിതക്കുകയാണ്. കാറ്റും മഴയും കാരണം രണ്ടു ദിവസം കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിൽ കാവലിരിക്കാൻ കഴിഞ്ഞില്ല.
ഇത് മുതലാക്കിയ ആനക്കൂട്ടം ദേലംപാടി പഞ്ചായത്തിലെ ഭണ്ഡാരക്കുഴി, മല്ലംപാറ, നാട്ടക്കല്ല് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമുണ്ടാക്കി. അഡൂർ വനത്തിൽ നിലവിലുള്ള പത്തോളം ആനകളെ കൂടാതെ മറ്റൊരു സംഘം കൂടി അതിർത്തി കടന്ന് എത്തിയതായാണ് സൂചന.
കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ സംഘടിത ആന തുരത്തൽ സാധ്യമാവാത്തതും വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ എണ്ണക്കുറവും മേഖലയിൽ ആനകളെക്കൊണ്ടുള്ള കൃഷിനാശം വർധിപ്പിക്കുകയാണ്. ഇതിനിടെയുണ്ടായ കനത്ത മഴയിലും പ്രദേശത്ത് ഒട്ടേറെ വാഴ, കവുങ്ങ് എന്നിവ നിലംപൊത്തിയിരുന്നു.
Also Read: കൃഷിനാശം; കർഷകർക്ക് നഷ്‌ട പരിഹാരത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം