സംസ്‌ഥാനത്ത് അഞ്ചാമത്തെ റേഷൻ കാർഡ് പുറത്തിറക്കി; നിറം ബ്രൗൺ

By Staff Reporter, Malabar News
ration-card
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ റേഷൻ കാർഡ് പുറത്തിറക്കി. ബ്രൗൺ നിറത്തിലുള്ള കാർഡ് പുതുതായി രൂപീകരിച്ച എൻപി(ഐ) (പൊതുവിഭാഗം സ്‌ഥാപനം) എന്ന വിഭാഗത്തിനുള്ളതാണ് കാർഡ്. ഇതോടെ റേഷൻ കാർഡ് വിഭാഗങ്ങൾ അഞ്ചായി മാറി.

ഇത് മുൻഗണനാ വിഭാഗം കാർഡല്ല. വ്യക്തികൾക്കാണ് ഈ കാർഡ് അനുവദിക്കുന്നത്. റേഷൻ പെർമിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, കന്യാസ്‌ത്രീ മഠങ്ങൾ, ക്ഷേമാശുപത്രികൾ എന്നിവിടങ്ങളിൽ ഈ കാർഡ് അനുവദിക്കും.

രാജ്യത്ത് ഒരു റേഷൻ കാർഡിലും പെടാത്ത ആളുകൾക്ക് ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഈ കാർഡിൽ പ്രതിമാസം 10.90 രൂപ നിരക്കിൽ രണ്ട് കിലോ അരിയും ലഭ്യതക്ക് അനുസരിച്ച് ഒരു കിലോ ആട്ടയും ലഭിക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൊടുക്കുന്ന സ്‌പെഷ്യൽ അരിയിൽ രണ്ട് കിലോ വീതം കാർഡുടമകൾക്ക് ലഭിക്കും.

കാർഡ് ലഭിക്കാനായി ഇത്തരം സ്‌ഥാപനങ്ങളിൽ കഴിയുന്നവർ അപേക്ഷ നൽകണം. സ്‌ഥാപന മേലധികാരി നൽകുന്ന സത്യപ്രസ്‌താവനയും അതിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും നൽകണം. അതിന് പുറമെ ആധാർ കാർഡിന്റെ പകർപ്പും അപേക്ഷക്ക് ഒപ്പം സമർപ്പിക്കണം.

Read Also: മുട്ടിലിഴഞ്ഞ് ഉദ്യോഗാർഥികൾ; സർക്കാരിന് എതിരെ പ്രതിഷേധം ശക്‌തം

COMMENTS

  1. ബ്രൗൺ കാർഡിൽ ഒരുമാസം ആകെ കിട്ടുന്നതു രണ്ടു കിലോഗ്രാം അരി മാത്രമാണ്. ഒരു ആൾക് ഒരു മാസം കഴിയാൻ ഇത്രേം അരി മാത്രം മതിയോ. ബാക്കി ദിവസങ്ങളിൽ ഞങ്ങൾ കന്യസ്ത്രീകൾ മണ്ണ് തിന്നു ജീവിക്കുമോ. വോട്ടു കിട്ടാൻ വേണ്ടി ഉള്ള പ്രഹസനങ്ങൾ ?. ആട്ട സർക്കാർ നിർത്തലാക്കിയിട്ട് മാസങ്ങളായി. മറ്റു കാർഡുകൾക്കു കിട്ടുന്ന മണ്ണെണ്ണ, പഞ്ചസാര, സ്പെഷ്യൽ അരി ഇത്യാദി സാധനങ്ങൾ ഒന്നും തന്നെ ഈ കാർഡിൽ ലഭ്യമല്ല. ഇതിലും ഭേദം നാമമാത്രമായി ബ്രൗൺ കാർഡ് അനുവദികണ്ടാരുന്നു. ആളുകളെ

    പറ്റിക്കാൻ ഓരോ വിഡ്ഢിത്തങ്ങൾ ???.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE