ന്യൂഡെൽഹി: ഇന്ധന എക്‌സൈസ് നികുതി കുറയ്‌ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് യുപിഎ സർക്കാർ ഇന്ധന വില കുറച്ചത്. യുപിഎ സർക്കാരിന്റെ ഈ തന്ത്രം പിന്തുടരാൻ തനിക്കാവില്ല. എണ്ണ കടപത്രം സർക്കാരിന് വലിയ ബാധ്യതയാണ് വരുത്തി വച്ചത്.
അതുകൊണ്ടാണ് ഇപ്പോൾ ഇന്ധന വില കുറയ്‌ക്കാൻ സാധിക്കാത്തതെന്നും നിർമല സീതാരാമൻ വ്യക്‌തമാക്കി. എണ്ണ കടപത്രത്തിന്റെ ബാധ്യത ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ധന എക്‌സൈസ് നികുതി കുറയ്‌ക്കാൻ സർക്കാരിന് കഴിയുമായിരുന്നു എന്നും ധനമന്ത്രി വിമർശിച്ചു. ഒരു മാസത്തിലേറെയായി രാജ്യത്തെ പെട്രോൾ വില നൂറിന് മുകളിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ വിമർശനങ്ങളും ശക്‌തമായിരുന്നു.
Read Also: രാജ്‌മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ്യം