തിരുവനന്തപുരം : ബോർഡിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതായി വ്യക്‌തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ എൻ വാസു. ഇതിന്റെ ഭാഗമായി അടുത്ത മാസത്തെ ശമ്പളം, പെൻഷൻ എന്നിവ നൽകുന്നതിനായി സർക്കാർ സഹായം തേടുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ നിലവിലെ ജീവനക്കാരെ ഒഴിവാക്കില്ലെന്നും പുതിയ നിയമനങ്ങള്‍ കുറക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്‌ഥാനത്ത് രണ്ടാം ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സാമ്പത്തിക സ്‌ഥിതി രൂക്ഷമായത്. കൂടാതെ സാധാരണയായി ശബരിമല വരുമാനത്തിലാണ് ദേവസ്വം ബോർഡ് ദൈനംദിന കാര്യങ്ങളും, പെൻഷനും, ശമ്പളവും നൽകിയിരുന്നത്. എന്നാൽ ഇത്തവണ കോവിഡിനെ തുടർന്ന് ശബരിമലയിൽ ഭക്‌തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വരുമാനം വലിയ രീതിയിൽ ഇടിഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളിലെ നിത്യോപയോഗമില്ലാത്ത സാധനങ്ങളുടെ കണക്കെടുത്തു. ഇവ വൈകാതെ ലേലം ചെയ്യും. കൂടാതെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണെന്നും, ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ഏറ്റെടുക്കാന്‍ തൽക്കാലം ആലോചനയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വ്യക്‌തമാക്കി.
Read also : പെട്രോൾ വില ഇന്നും വർധിപ്പിച്ചു; നട്ടംതിരിഞ്ഞ് ജനം