മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ വലിയ കോട്ടങ്ങളില്ലാതെ ഓഹരി വിപണി ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി. കാര്യമായ നേട്ടം കൈവരിക്കാന്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കും ഇന്ന് സാധിച്ചില്ല. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 2.5 പോയിന്റ് താഴ്ന്ന് 51,934 എന്ന നില രേഖപ്പെടുത്തി. എന്‍എസ്ഇ നിഫ്റ്റി സൂചിക 8 പോയിന്റ് താഴ്ന്ന് 15,575 എന്ന നിലയിലും തിരശീലയിട്ടു.
ഇന്ന് വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ നിഫ്റ്റി സൂചിക 15,660 എന്ന പുതിയ റെക്കോര്‍ഡ് കയ്യടക്കിയിരുന്നു. എന്നാൽ അത് നിലനിർത്താൻ കഴിഞ്ഞില്ല. ഇന്നലെ രാജ്യത്തെ സാമ്പത്തിക അവലോകന റിപ്പോർട് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ വിപണിയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. അത് ഇന്നും തുടർന്നു.
പ്രമുഖ ആഗോള സാമ്പത്തിക ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചതും ഉൽപാദന മേഖലയിലെ ഇഴച്ചിലും ചൊവ്വാഴ്‌ച നിക്ഷേപകരുടെ ആശങ്കയ്‌ക്ക് കാരണമായി.
നടപ്പു സാമ്പത്തിക വര്‍ഷം 9.3 ശതമാനവും 2022-23 സാമ്പത്തിക വര്‍ഷം 7.9 ശതമാനവുമാണ് മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചയായി കണക്കാക്കുന്നത്. രാജ്യത്തെ ഉൽപാദന മേഖല കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്നതും വിപണിയില്‍ സ്വാധീനം ചെലുത്തി.
Read Also: ‘ജഗമേ തന്തിരം’ ട്രെയ്‌ലര്‍ പുറത്തിറങ്ങി; മനസുനിറച്ച് ധനുഷും ജോജുവും