മുംബൈ: ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ പരാതിയുമായി ബിസിനസുകാരന്‍. ശില്‍പ്പയും ഭര്‍ത്താവും അടക്കമുള്ളവര്‍ ചേര്‍ന്ന് 1.51 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. മുംബൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനായ നിതിന്‍ ബാരായ് നല്‍കിയ പരാതിയെ തുടര്‍ന്ന് ബന്ദ്ര പോലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു.
2014ല്‍ എസ്എഫ്എല്‍ ഫിറ്റ്നസ് കമ്പനി ഡയറക്‌ടര്‍ കാശിഫ് ഖാന്‍, ശില്‍പ്പ ഷെട്ടി, ഭർത്താവ് രാജ് കുന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിതിന്‍ ബാരായോട് കമ്പനിയിൽ നിക്ഷേപം നടത്താന്‍ ആവശ്യപ്പെട്ടു. എസ്എഫ്എല്‍ ഫിറ്റ്നസ് കമ്പനിയുടെ ഒരു ഫ്രാഞ്ചൈസി തനിക്ക് നല്‍കാമെന്ന് വാക്ക് നല്‍കിയിരുന്നതായും പുണെ കൊറേഗാവിലും ഹഡപ്‌സറിലും ഒരു ജിമ്മും സ്‌പായും തുറക്കാമെന്ന് വാഗ്‌ദാനം നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു.
എന്നാല്‍, ഇവര്‍ ഇതുവരെ വാക്കുപാലിച്ചില്ലെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും നിതിൻ പരാതിയിൽ പറയുന്നു. നേരത്തേ, നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്‌റ്റിലായിരുന്നു.
Read also: ഹിന്ദുത്വവും ഐഎസ്ഐഎസും ഒന്നാണെന്ന് പറഞ്ഞിട്ടില്ല; സല്‍മാന്‍ ഖുര്‍ഷിദ്