മുംബൈ: വ്യവസായി രാജ് കുന്ദ്രയുടെ അറസ്‌റ്റുമായി ബന്ധപ്പെടുത്തി ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പാ ഷെട്ടിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കരുതെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്‌റ്റിലായതിന് പിന്നാലെ ശില്‍പക്കെതിരെ ചില മാദ്ധ്യമങ്ങളില്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
തന്റെ ഭര്‍ത്താവിനെ ജൂലൈ 19ന് അറസ്‌റ്റു ചെയ്‌തതിനുശേഷം തനിക്കും കുടുംബത്തിനും എതിരെ അപകീര്‍ത്തികരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നെന്ന് കാണിച്ച് ശില്‍പാ ഷെട്ടി സമര്‍പ്പിച്ച കേസാണ് കോടതി പരിഗണിച്ചത്.
മൂന്ന് സ്വകാര്യ വ്യക്‌തികളുടെ യൂട്യൂബ് ചാനലുകളില്‍ അപ്‌ലോഡ് ചെയ്‌ത മൂന്ന് വീഡിയോകള്‍ ഉടൻ ഡിലീറ്റ് ചെയ്യണമെന്നും അവ വീണ്ടും അപ്‌ലോഡ് ചെയ്യരുതെന്നും ജസ്‍റ്റിസ് ഗൗതം പട്ടേല്‍ നിര്‍ദ്ദേശം നല്‍കി. വിഷയത്തിന്റെ സത്യാവസ്‌ഥ അന്വേഷിക്കാന്‍ ഒരു ചെറിയ ശ്രമം പോലുമില്ലാതെ ദുരുദ്ദേശപരമായിട്ടാണ് ലേഖനങ്ങൾ നല്‍കിയിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു.
പോണ്‍ ചിത്രം നിര്‍മിച്ചതുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് കുന്ദ്ര.
Read also: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിൽ നാളെ വീണ്ടും ചര്‍ച്ച