പടക്കശാലയിലെ തീപിടുത്തം; മരണം രണ്ടായി

By Staff Reporter, Malabar News
fire-blast
Ajwa Travels

തിരുവനന്തപുരം: പാലോട് ചൂടലില്‍ പടക്കശാലയിൽ ഉണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. പരുക്കേറ്റ് ചികിൽസയിലായിരുന്ന പടക്ക നിര്‍മാണശാല ഉടമ സൈലസ് ആണ് മരിച്ചത്. നേരത്തെ അപകടത്തില്‍ ഒരു സ്‌ത്രീ മരണപ്പെട്ടിരുന്നു.

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് പടക്കനിര്‍മാണ ശാലയില്‍ തീപിടുത്തമുണ്ടായത്. പടക്ക നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന സുശീലയെന്ന 58കാരിയാണ് നേരത്തെ മരണപ്പെട്ടത്. സംഭവസ്‌ഥലത്ത് വച്ചുതന്നെയായിരുന്നു ഇവരുടെ മരണം സംഭവിച്ചത്.

അപകടത്തിൽ സൈലസുള്‍പ്പടെ രണ്ട് പേരെയാണ് പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നത്. നിലവിൽ ചികിൽസയിൽ കഴിയുന്നത് കൊല്ലപ്പെട്ട സുശീലയുടെ ഭര്‍ത്താവാണ്. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.

സ്‌ഫോടനത്തില്‍ നിര്‍മാണശാല പൂര്‍ണമായും തകര്‍ന്നിരുന്നു. പ്രദേശത്ത് ശക്‌തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇടിമിന്നലില്‍ നിന്ന് തീ പടര്‍ന്നതാകാം പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read Also: ആശുപത്രിയിൽ വൈറസിനെ തുടച്ചുനീക്കാൻ ‘യാഗപൂജ’; ആര്യസമാജം നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE