കൊച്ചി: സംസ്‌ഥാനം നിർമാതാക്കളിൽ നിന്ന് നേരിട്ട് വില നൽകി വാങ്ങിയ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി. കോവിഷീൽഡിന്റെ മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയിരിക്കുന്നത്.
ഒരു കോടി ഡോസ് വാക്‌സിനാണ് നിർമാണ കമ്പനികളിൽ നിന്നും നേരിട്ട് വിലകൊടുത്ത് വാങ്ങുന്നതിനായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ 75 ലക്ഷം കൊവാക്‌സിനും 25 ലക്ഷം കോവിഷീൽഡുമാണ് ഉള്ളത്.
പൂണെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിച്ച വാക്‌സിൻ മഞ്ഞുമ്മലിലുള്ള കേരള മെഡിക്കൽ കോർപറേഷൻ വെയർഹൗസിൽ എത്തിക്കും. തുടർന്ന് സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനാണ് തീരുമാനം.
വാക്‌സിൻ വിതരണത്തിന്റെ മുൻഗണന സംബന്ധിച്ച മാർഗരേഖ സർക്കാർ ഉടൻ പുറത്തിറക്കും. ഗുരുതര രോഗമുള്ളവർക്കും അവശ്യവസ്‌തു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ ഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്‌തേക്കും. രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്കും വാക്‌സിൻ നൽകും.
Read also: ‘കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ അടിയന്തരമായി കോവിഡ് ചികിൽസക്ക് നിയമിക്കണം’; കെജിഎംഒഎ