ന്യൂഡെൽഹി: അലിപൂരിൽ നിർമാണത്തിലിരുന്ന ഗോഡൗണിന്റെ ചുമരിടിഞ്ഞ് വീണ് 5 പേർ മരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കരാറുകാരനും സൂപ്പർവൈസറുമാണ് അറസ്‌റ്റിലായത്. അനധികൃതമായി നടത്തിയ കെട്ടിട നിർമാണം ഡെൽഹി പോലീസും കോർപറേഷനും നേരത്തെ തടഞ്ഞിരുന്നു. ഇത് വകവെക്കാതെയാണ് നിർമാണം പുനരാരംഭിച്ചതെന്ന് വ്യക്‌തമായതോടെയാണ് നടപടി.
പ്രദേശത്ത് മണ്ണെടുക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ച അഞ്ച് പേരും. ഗോഡൗണിന്റെ ചുമരിന് സമീപത്തെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ചുമരിടിഞ്ഞ് ഇവരുടെ മേൽ വീണത്. സംഭവത്തിൽ 9 പേർക്ക് പരിക്കേറ്റിരുന്നു. അപകടം നടന്ന് 3 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. ഇരുപതോളം തൊഴിലാളികൾ ഈ സമയം നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നു. കോൺട്രാക്‌ടർ സിക്കന്ദർ, സൂപ്പർവൈസർ സതീഷ് എന്നിവരാണ് അറസ്‌റ്റിലായത്. സ്‌ഥല ഉടമെയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡെൽഹി പോലീസ് അറിയിച്ചു.
Most Read: മങ്കി പോക്‌സ് ബാധിതൻ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർമാരെ കണ്ടെത്തി; നിരീക്ഷണത്തിൽ