തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവത്തില്‍ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട് പുറത്ത്. അഞ്ച് പേരും മരിച്ചത് പുക ശ്വസിച്ചാണെന്നും തീപിടുത്തത്തില്‍ ചിലരുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്‌ക്ക് അയക്കും. മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നും പോലീസ് അറിയിച്ചു.
വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അഗ്‌നിബാധയിൽ മരിച്ചത്. ചെറുവന്നിയൂര്‍ രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. പ്രതാപന്‍, ഭാര്യ ഷേര്‍ളി, മകന്‍ അഖില്‍, മരുമകള്‍ അഭിരാമി, അഭിരാമിയുടെ 8 മാസം പ്രായമായ കുഞ്ഞ് റയാൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു മകന്‍ നിഹാല്‍ ചികിൽസയിലാണ്.
ഇന്ന് പുലര്‍ച്ചെ 1.45നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തീപിടുത്തം ഉണ്ടായ വിവരം നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്. വീടിന് മുന്നിൽ ഉണ്ടായിരുന്ന ബൈക്കിന് തീപിടിച്ചത് കണ്ട നാട്ടുകാരാണ് ആദ്യം തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
Most Read: ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം ഉയര്‍ത്തി ഫിലിപ്പീന്‍സ്