എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ച് ലക്ഷം; നഷ്‌ടപരിഹാരം ഉറപ്പാക്കും

By News Desk, Malabar News
Five lakh for endosulfan victims
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും അഞ്ച് ലക്ഷം രൂപ നൽകാമെന്ന സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം നേരത്തേ 3 ലക്ഷം ലഭിച്ചവർക്ക് 2 ലക്ഷം കൂടി നൽകണം. ഇങ്ങനെ 3714 പേർക്ക് 5 ലക്ഷവും 1568 പേർക്ക് 2 ലക്ഷവും സർക്കാരിൽ നിന്നു ലഭിക്കും. നേരത്തേ തന്നെ എല്ലാവർക്കും 5 ലക്ഷം രൂപ വീതം നൽകാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടതെങ്കിലും സംസ്‌ഥാന സർക്കാർ കാറ്റഗറി തിരിച്ച് ചിലർക്ക് 5 ലക്ഷവും മറ്റു ചിലർക്ക് 3 ലക്ഷവുമായി നൽകുകയായിരുന്നു.

കാറ്റഗറി തിരിച്ച് നഷ്‌ടപരിഹാരം നൽകിയതിനും കുറെ പേർക്ക് ഒട്ടും നൽകാതിരുന്നതിനും എതിരെ സർവ് കലക്‌ടീവ്‌ കൂട്ടായ്‌മ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്. ഇത് സംബന്ധിച്ച കേസ് ഇന്നലെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഏപ്രിൽ 4ലേക്കു മാറ്റി.

എൻ‌ഡോസൾ‌ഫാൻ ഇരകൾക്കു വേണ്ടിയുള്ള സമരം കൃത്യമായ ദിശയിൽ നയിച്ച സർവ് കലക്‌ടീവ്‌ കൂട്ടായ്‌മയുടെ വിജയമാണ് സർക്കാർ തീരുമാനമെന്ന് കൂട്ടായ്‌മയുടെ മുഖ്യ സംഘാടകനും എഴുത്തുകാരനുമായ എംഎ റഹ്‌മാൻ പ്രതികരിച്ചു. നഷ്‌ടപരിഹാരം നൽകൽ ഇനിയും നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും നിശ്‌ചിത മാസത്തിനകം തുക കൈമാറമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Most Read: ശ്രീലങ്കയിലെ അഭയാർഥി പ്രവാഹം; നിരീക്ഷണം ശക്‌തമാക്കി നാവികസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE