മിന്നൽ പ്രളയം; ഹിമാചൽ പ്രദേശിൽ മൂന്ന് പേർ മരിച്ചു; നിരവധി പേരെ കാണാതായി

By News Desk, Malabar News
heavy rain in himachal pradesh
Ajwa Travels

മണാലി: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലുമായി മൂന്ന് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പലയിടങ്ങളിലായി ടൂറിസ്‌റ്റുകള്‍ ഉള്‍പ്പടെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്. ഞായറാഴ്‌ച രാത്രി തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ദേശീയ, സംസ്‌ഥാന പാതകൾ അടച്ചു.

ഹിമാചലിലെ കാൻ‌ഗ്ര ജില്ലയിലാണ് കൂടുതൽ നാശനഷ്‌ടം ഉണ്ടായത്. നാഗ്രോട്ട സബ് ഡിവിഷനിലെ ചഹ്ദി ഗ്രാമത്തിൽ ഒൻപത് വയസുകാരി ഉൾപ്പടെ പത്തോളം പേരെ കാണാതായി. റോഡിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ നിരവധി വാഹനങ്ങൾക്ക് നാശം സംഭവിച്ചു. വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ഉത്തരാഖണ്ഡ്, ജമ്മു കശ്‌മീർ, ബിഹാർ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിലും അടുത്ത നാല് ദിവസം കനത്ത മഴ തുടർന്നേക്കും. ഇവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read: വീടുകൾ തകർന്നു; മരങ്ങൾ കടപുഴകി വീണു; ജില്ലകളിൽ നാശം വിതച്ച് കാലവർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE