കണ്ണൂർ : തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്ളയിങ് സ്‌ക്വാഡുകൾ വാഹന പരിശോധന കർശനമാക്കി. അനധികൃതമായി പണം, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാൻ വേണ്ടിയാണ് പരിശോധന കർശനമാക്കിയത്. രണ്ട് സീനിയർ പോലീസ് ഓഫീസർമാർ, വീഡിയോഗ്രാഫർ എന്നിവർ അടങ്ങുന്ന എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഫ്ളയിങ് സ്‌ക്വാഡുകൾ ഓരോ നിയോജകമണ്ഡലത്തിലും പരിശോധന നടത്തും. ഓരോ നിയോജകമണ്ഡലത്തിലും മൂന്ന് വീതം സ്‌ക്വാഡുകൾ ആണുള്ളത്.
പയ്യന്നൂർ മണ്ഡലത്തിൽ ഇതിനോടകം തന്നെ പരിശോധനകൾ തുടങ്ങിയിട്ടുണ്ട്. കൃത്യമായ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ 50,000 രൂപക്ക് മുകളിലുള്ള പണം കയ്യിൽ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ 3 ലിറ്ററിൽ കൂടുതൽ മദ്യം കൈവശം വെക്കുന്നതും ശിക്ഷാർഹമാണ്. എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് എൻവി അശോക് കുമാർ, പോലീസ് ഉദ്യോഗസ്‌ഥരായ എംപി അബ്‍ദുള്‍ റഷീദ്, പി ശ്രീജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ മാതമംഗലത്ത് പരിശോധന നടക്കുന്നത്.
Read also : സ്വർണവില വീണ്ടും താഴോട്ട്; പവന് 240 രൂപ കുറഞ്ഞു