വിദേശ നിക്ഷേപം; ഫ്ളിപ്‌കാർട്ടിന് 10,600 കോടിയുടെ കാരണം കാണിക്കൽ നോട്ടീസയച്ച് ഇഡി

By Staff Reporter, Malabar News
flipkart-ed notice
Ajwa Travels

ന്യൂഡെൽഹി: വിദേശനാണ്യ നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇഡി (എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്) പ്രമുഖ ഇ-കൊമേഴ്‌സ് സ്‌ഥാപനമായ ഫ്ളിപ്‌കാർട്ടിനും അതിന്റെ ഉടമകൾക്കും ഏകദേശം 10,600 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

ഫ്ളിപ്‌കാർട്ട്, അതിന്റെ സ്‌ഥാപകരായ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ എന്നിവരുൾപ്പെടെ 10 പേർക്ക് കഴിഞ്ഞ മാസം ഫോറിൻ എക്‌സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ടിന്റെ (ഫെമ) വിവിധ വകുപ്പുകൾ പ്രകാരം നോട്ടീസ് നൽകിയതായാണ് എൻഫോഴ്‌സ്‌മെന്റിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

അന്വേഷണം പൂർത്തിയായ ശേഷമാണ് ഫ്ളിപ്‌കാർട്ടിന് നോട്ടീസ് നൽകിയതെന്നും, നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) നിയമങ്ങളും, മൾട്ടി-ബ്രാൻഡ് റീട്ടെയിൽ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള കുറ്റങ്ങളും ചുമത്തിയതായാണ് സൂചന.

ഫെമ നിയമ പ്രകാരമുള്ള നടപടികൾക്ക് സിവിൽ സ്വഭാവമാണ്, അതിനാൽ തന്നെ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നിയമ വിരുദ്ധമായി സ്വീകരിച്ച തുകയുടെ മൂന്നിരട്ടിയെങ്കിലും പിഴയായി ഈടാക്കാൻ സർക്കാരിന് അധികാരമുണ്ട്. ഇതിലെ തുടർ നടപടികൾ കമ്പനിക്ക് നിർണായകമാവും.

ഇന്ത്യൻ വിപണിയിൽ ആമസോൺ, റിലയൻസ് ജിയോ മാർട്ട് തുടങ്ങിയ കമ്പനികളുമായി ഏറ്റുമുട്ടുന്ന ഫ്ളിപ്‌കാർട്ടിന് അന്വേഷണം തിരിച്ചടിയാകും എന്നുറപ്പാണ്. അതേസമയം, അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഫ്ളിപ്‌കാർട്ട് അറിയിച്ചു. 2009-15 കാലഘട്ടത്തിലെ ഇടപാടുകളിലാണ് ഇഡി അന്വേഷണം നടത്തിയതെന്നും, ഇതിനോട് പൂർണമായി സഹകരിക്കുമെന്നും ഫ്ളിപ്‌കാർട്ട് പ്രതിനിധി വ്യക്‌തമാക്കി.

Read Also: അഭിമാനമായി ശ്രീജേഷ്; ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE