റഷ്യ-യുക്രൈൻ യുദ്ധം; 20,000 വിദേശികൾ സേനയിൽ ചേർന്നതായി യുക്രൈൻ

By Team Member, Malabar News
Foreigners Joined In Ukrainian Force To Fight Against Russia
Ajwa Travels

കീവ്: യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ 20,000 വിദേശികൾ യുക്രൈനോപ്പം ആയുധമെടുത്ത് പോരാടാൻ ഇറങ്ങിയതായി റിപ്പോർട്. മാർച്ച് 6ആം തീയതി വരെയുള്ള കണക്കുകളാണ് ഇത്. ‘ദ് കീവ് ഇൻഡിപെൻഡന്റ്’ എന്ന യുക്രൈൻ ഇംഗ്ളീഷ് ദിനപത്രമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കൂടാതെ വിദേശ പൗരൻമാർക്ക് ആവശ്യമെങ്കിൽ യുക്രൈൻ പൗരത്വത്തിനായി അപേക്ഷിക്കാമെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. യുക്രൈന് വേണ്ടി പോരാടാൻ തയ്യാറായുള്ള വിദേശികളെ ഉൾപ്പെടുത്തി ‘രാജ്യാന്തരസേന’ രൂപീകരിക്കുമെന്ന്  യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി അറിയിച്ചു.

അതേസമയം യുക്രൈന് യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്റെ തീരുമാനത്തിൽ എതിർപ്പ് വ്യക്‌തമാക്കി യുഎസ് രംഗത്തെത്തിയിരുന്നു. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണെന്നും, നാറ്റോ നയത്തിന് വിരുദ്ധമാണെന്നും യുഎസ് വ്യക്‌തമാക്കി. റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ യുക്രൈന് റഷ്യൻ നിർമിത മിഗ്-29 യുദ്ധവിമാനങ്ങൾ നൽകുമെന്നാണ് പോളണ്ട് അറിയിച്ചിരുന്നത്.

Read also: പിഎഫിൽ അവകാശികളില്ലാത്ത 100 കോടി പൗരൻമാരുടെ ക്ഷേമനിധിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE