പാരിസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ സെമി പോരാട്ടങ്ങൾ ഇന്ന് നടക്കും. റാഫേൽ നദാലിന് അലക്‌സാണ്ടർ സ്വരേവും കാസ്‌പർ റൂഡിന് മാരിൻ ചിലിച്ചുമാണ് എതിരാളി. വൈകീട്ട് 6.15 മുതലാണ് സെമി പോരാട്ടങ്ങൾ. കളിമൺ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാലിന് പതിനാലാം കിരീടത്തിലേക്ക് വേണ്ടത് ഇനി 2 ജയം മാത്രം. ബ്ളോക്ക്ബസ്‌റ്റർ ക്വാർട്ടർ പോരിൽ സാക്ഷാൽ ദ്യോക്കോവിന് മടക്ക ടിക്കറ്റ് നൽകിയ റാഫയെത്തുന്നത്.
സെമിയിൽ റാഫയുടെ എതിരാളി തകർപ്പൻ ഫോമിൽ കളിക്കുന്ന ജർമനിയുടെ സൂപ്പർ താരം അലക്‌സാണ്ടർ സ്വരേവാണ്. സ്‌പാനിഷ് സെൻസേഷൻ താരം കാർലോസ് അൽക്കാറസ് ഗാർഫിയയെ വീഴ്‌ത്തിയാണ് സ്വരേവ് റോളണ്ട് ഗാരോസിലെ അവസാന നാലിൽ ഇടം ഉറപ്പിച്ചത്. മുഖാമുഖം പോരാട്ടങ്ങളിൽ ഒരേ ഒരു തവണ മാത്രമാണ് സ്വരേവ് നദാലിനെ തോൽപിച്ചത്. കന്നി ഗ്രാൻസ്‌ലാം കിരീടമാണ് സ്വരേവിന്റെ സ്വപ്‌നം.
രണ്ടാം സെമിയിൽ ക്രൊയേഷ്യയുടെ മാരിൻ ചിലിച്ചിന് എതിരാളി നോർവെയുടെ കാസ്‌പർ റൂഡാണ്. ലോക രണ്ടാം നമ്പർ താരം റഷ്യയുടെ ഡാനീൽ മെദ്‌വദേവിനെ തോൽപിച്ചാണ് ചിലിച്ച് സെമിയിലെത്തിയത്. ഓപ്പൺ യുഗത്തിൽ ഒരു ഗ്രാൻസ്‌ലാം സെമിയിലെത്തുന്ന ആദ്യ നോർവെ താരമാണ് കാസ്‌പർ റൂഡ്.
Read Also: 100 ശതമാനം വാക്‌സിനേഷൻ; നേട്ടവുമായി യുഎഇ