മലപ്പുറം: മുസ്‌ലിം ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇല്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാല്‍ ലീഗിനെ സ്വീകരിക്കാമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. വര്‍ഗീയ ചേരിതിരിവിന് തടയിടാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തുന്നവര്‍ ആരായാലും അവർ ലീഗിന്റെ ശത്രുക്കളാണ്. എസ്‌ഡിപിഐ ലീഗിന്റെ ആജൻമശത്രുക്കളാണ്. ലീഗിന്റെ ഇടംപിടിച്ചെടുക്കാനാണ് അത്തരക്കാര്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
അതേസമയം, കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്‌ലിം ലീഗ് വന്നാല്‍ മുന്നണിയിലേക്ക് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് എല്‍ഡിഎഫ് കണ്‍വീനറായി ചുമതല ഏറ്റെടുത്ത ഇപി ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു. മുന്നണി ശക്‌തിപ്പെടുകയാണെന്നും, വിപുലീകരണമാണ് തന്റെ ദൗത്യമെന്നും ഇദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
Read Also: ഡെൽഹിയിൽ കോവിഡ് ഉയരുന്നു; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ, കനത്ത ജാഗ്രത