തിരുവനന്തപുരം: ഇന്ധനവില വർധനക്ക് എതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകൾ ഇന്ധന വില കുറക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇന്ധന വില കുറക്കാത്ത കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ ദ്വിമുഖ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
നവംബര്‍ 18ന് സംസ്‌ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളിലാണ് മാര്‍ച്ചും ധർണയും നടത്തുകയെന്ന് അദ്ദേഹം വ്യക്‌തമാക്കി. സംസ്‌ഥാനതല ഉൽഘാടനം തിരുവനന്തപുരത്ത് രാവിലെ 11ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി നിര്‍വഹിക്കും.
ഒരു നിയോജക മണ്ഡലത്തിലെ ഒരു കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി കേന്ദ്ര സർക്കാർ ഓഫിസിന് മുന്നിലും രണ്ടാമത്തെ കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി സംസ്‌ഥാന സര്‍ക്കാര്‍ ഓഫിസിന് മുന്നിലുമാണ് മാര്‍ച്ചും ധർണയും നടത്തുന്നത്.
140 കേന്ദ്ര-സംസ്‌ഥാന സർക്കാർ ഓഫിസുകൾക്ക് മുന്നിലും സമരങ്ങള്‍ അരങ്ങേറും. ഇന്ധന വില കുറക്കാത്തതില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ ഉത്തരവാദിത്തമുണ്ട് എന്നതിന്റെ അടിസ്‌ഥാനത്തിലാണ് ദ്വിമുഖ സമരം നടത്തുന്നത്.
Most Read: ഗോഡ്‌സെ പ്രതിമ സ്‌ഥാപിച്ച് ഹിന്ദുസേന; അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍