ന്യൂഡെൽഹി: ഇന്ധന വിലവർധന അടുത്ത ആഴ്‌ച മുതൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്. മാസങ്ങളോളമായി ഒരേ വിലയിലാണ് പെട്രോളും ഡീസലും. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ വിലവർധന വീണ്ടും ആരംഭിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്‌ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നിരുന്നു. അതുകൊണ്ട് തന്നെ വിലവർധന ഉണ്ടാവുമെന്നാണ് സൂചന.
നിലവിൽ ന്യൂഡെൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ് വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 109.98 രൂപയും ഡീസലിന് 94.14 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 104.67 രൂപയിലും 89.79 രൂപയിലും മാറ്റമില്ലാതെ തുടരുന്നു. നവംബർ 4 ലെ ഇടിവ് കാരണം ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 101.40 രൂപയായും ലിറ്ററിന് 91.43 രൂപയായും കുറഞ്ഞു.
Most Read: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സുരക്ഷിത പാതയൊരുക്കും; റഷ്യ