ആലുവ: ഭിക്ഷയായി ഒരു രൂപ നൽകിയതിന് യാചകൻ സ്‌ത്രീയെ ആക്രമിച്ചു. ആലുവ കെഎസ്‌ആർടിസി പരിസരത്ത് വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. തമിഴ്‌നാട് പഴനി സ്വദേശി ബാലുവാണ് ആക്രമിച്ചത്. വികലാംഗനായ ഇയാൾ പതിവായി ഇവിടെയിരുന്ന് ഭിക്ഷ യാചിക്കാറുണ്ട്.
ഇതുവഴി വന്ന സ്‌ത്രീയോട് ഭിക്ഷ ചോദിച്ചപ്പോൾ ഇവർ ഒരു രൂപ നൽകി. പ്രകോപിതനായ ബാലു ഉടനെ സ്‌ത്രീയുടെ കാലിൽ കടന്നുപിടിക്കുകയും കയ്യിലുണ്ടായിരുന്ന കത്രിക കൊണ്ട് കുത്തുകയുമായിരുന്നു. ആളുകൾ എത്തിയതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു.
സംഭവ സ്‌ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാർഥികളും മറ്റൊരു സ്‌ത്രീയും ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പിന്നീട് സമീപത്തെ കള്ള് ഷാപ്പിൽ നിന്ന് ഇറങ്ങി വന്ന ബാലുവിനെ ഇവർ പിടികൂടുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു. പരിക്കേറ്റ സ്‌ത്രീയെ സമീപത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകി.
Most Read: അങ്കണവാടി കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം; അപലപനീയമെന്ന് മന്ത്രി