ന്യൂഡെൽഹി: പുതിയ സംയുക്‌ത സേനാ മേധാവിയെ (സിഡിഎസ്) തിരഞ്ഞെടുക്കും വരെ രാജ്യത്തെ മൂന്ന് സേനകളുടെയും സമന്വയം സുഗമമാക്കാൻ ചീഫ്‌സ് ഓഫ് സ്‌റ്റാഫ് കമ്മിറ്റി (സിഎസ്‌സി) ചെയർമാനായി നിലവിലെ കരസേനാ മേധാവി ജനറൽ എംഎം നരവനെ നിയമിതനായി. സിഡിഎസ്. പദവിയിലേക്ക് വരുന്നതിന് മുൻപ് വരെ സൈന്യത്തിൽ ഉണ്ടായിരുന്ന സമ്പ്രദായമാണിത്.
മൂന്ന് സേനകളിൽ ഏറ്റവും മുതിർന്നയാളെന്ന നിലയിലാണ് നരവനെയുടെ നിയമനം. പുതിയ സിഡിഎസ് നിയമിതനാവുന്നത് വരെയുള്ള ക്രമീകരണം മാത്രമാണിതെന്നാണ് സൈനിക വൃത്തങ്ങളുടെ വിശദീകരണം. ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്‌റ്റാഫ് മുതൽ സിഡിഎസിനെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നവരെല്ലാം ഇനി അടുത്ത ക്രമീകരണം വരുന്നതുവരെ നരവനെക്കാണ് റിപ്പോർട് ചെയ്യേണ്ടത്.
Read Also: ആവശ്യമായ ഉറപ്പുകൾ ലഭിച്ചു; പിജി ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു