തിരുവനതപുരം: സാമൂഹിക തിൻമകളെ ഏതെങ്കിലും മതവുമായി ചേര്‍ത്തുവെക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്‌ദി ആഘോഷം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക തിൻമകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്ന പ്രവണത ഇന്നുമുണ്ടെന്നും തീവ്രവാദ പ്രസ്‌ഥാനങ്ങള്‍ക്ക് നൻമയുടെ മുഖം നല്‍കുന്നത് സാമൂഹ്യ ഐക്യത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘സാമൂഹ്യ തിൻമകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്നതും തീവ്രവാദ പ്രസ്‌ഥാനങ്ങള്‍ക്ക് നൻമയുടെ മുഖം നല്‍കുന്നതും സമൂഹത്തെ ഒരു പോലെ ദുര്‍ബലപ്പെടുത്തും. പുരോഗമനപരമായും മതനിരപേക്ഷപരമായും ചിന്തിക്കാന്‍ ശേഷിയുള്ള തലമുറ ഇന്ന് നമ്മുടെ സമൂഹത്തിന് ഏറെ ആവശ്യമുള്ള ഒന്നാണ്. എന്നാല്‍ സാമൂഹ്യ തിൻമകള്‍ക്ക് മതത്തിന്റെ നിറം ചേര്‍ത്തുവെക്കുന്ന പ്രവണത ഉയര്‍ന്നുവരുന്നുണ്ട്. അതിനെ മുളയിലേ നുള്ളിക്കളയണം; മുഖ്യമന്ത്രി വ്യക്‌തമാക്കി.
കൂടാതെ അത്തരം പ്രവൃത്തികള്‍ തിൻമ ചെയ്യുന്നവര്‍ക്ക് എതിരായ പൊതു ഐക്യത്തെ ശാക്‌തീകരിക്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്