പനാജി: കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ ഗോവയിൽ ഏർപ്പെടുത്തിയ കർഫ്യൂ നീട്ടിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മെയ് 31 വരെയാണ് കർഫ്യൂ നീട്ടിയത്. മെയ് ഒൻപതിനായിരുന്നു സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
നേരത്തെ ഈ മാസം 23 വരെയായിരുന്നു ഗോവയിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം തുടരുന്നതിനാൽ നിയന്ത്രണങ്ങൾ 31 വരെ നീളുമെന്ന് മുഖ്യമന്ത്രി അറിയിക്കുക ആയിരുന്നു.
അവശ്യ സാധനങ്ങൾ വാങ്ങാനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ വിൽപന രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെയാണ് അനുവദിച്ചിട്ടുള്ളത്. മരുന്നു കടകൾക്കും പ്രവർത്തിക്കാവുന്നതാണ്. അതേസമയം പൊതുഗതാഗതം ഉണ്ടായിരിക്കില്ലെന്നും കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read Also: ലിവിംഗ് ടുഗെദർ കുറ്റകരമല്ല; പ്രായപൂർത്തി ആയവർക്ക് വിവാഹമില്ലാതെ തന്നെ ഒരുമിച്ച് കഴിയാം; കോടതി