കോഴിക്കോട്: കല്ലായിയിലെ ഫ്‌ളാറ്റിൽനിന്ന് സ്വർണാഭരണങ്ങൾ കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ കൂട്ടുപ്രതിയായ രാജസ്‌ഥാൻ സ്വദേശി പ്രവീൺ സിംഗിനെയാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 170 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
മുംബൈയിലെ ഗോരേഖാവിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. കവർച്ചയ്‌ക്ക് ശേഷം സുഖവാസ കേന്ദ്രങ്ങളിലും രാജകീയ ഹോട്ടലുകളിലും പ്രതികൾ മാറി മാറി താമസിച്ച് വരികയായിരുന്നെന്നും പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാനായിരുന്നു ഇവരുടെ ശ്രമമെന്നും പോലീസ് പറഞ്ഞു.
കോഴിക്കോട് കല്ലായിയിലെ സ്വർണ വ്യാപാരിയുടെ ഫ്‌ളാറ്റിൽ നിന്ന് ഏപ്രിൽ മാസം മൂന്നാം തീയതിയാണ് 10 കിലോയിലധികം സ്വർണം മോഷ്‌ടിക്കപ്പെട്ടത്. കേസിൽ രാജസ്‌ഥാൻ സ്വദേശികളായ പങ്കജ് സിംഗ്, ജിതേന്ദ്രർ സിംഗ് എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ഗോവ, രാജസ്‌ഥാൻ, മുംബൈ എന്നിവിടങ്ങളിൽ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. നഷ്‌ടപ്പെട്ട സ്വർണത്തിന്റെ മുക്കാൽ ഭാഗവും ഇതുവരെ കണ്ടെത്തി കഴിഞ്ഞതായി പോലീസ് അറിയിച്ചു.
Malabar News: വയനാട് ജില്ലയിൽ കാട്ടാനകളുടെ ആക്രമണം തടയാൻ പ്രത്യേക പദ്ധതി