കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴി ലഭിക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അപേക്ഷ കോടതി തള്ളി. സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് പ്രതികൾ രഹസ്യമൊഴി നൽകിയിരുന്നത്.
അന്വേഷണ ഉദ്യോഗസ്‌ഥന് മാത്രമേ രഹസ്യമൊഴിയുടെ പകർപ്പ് നൽകാനാകുവെന്ന് ഇഡിയുടെ അപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് 2016ൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി നിരീക്ഷിച്ചു.
ഈ രഹസ്യമൊഴിയുടെ വിശദാംശങ്ങൾ കസ്‌റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്നായിരുന്നു പ്രതികളുടെ രഹസ്യമൊഴി.
Read also: പണം തട്ടിയ കേസ്; സണ്ണി ലിയോണിന്റെ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും