കൊച്ചി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌തയാണ് ശിവശങ്കറിന് വേണ്ടി ഹാജരാകുന്നത്.
സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ, ലൈഫ് മിഷനില്‍ ശിവശങ്കറിനുള്ള കോഴയാണെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ ഇഡി ആരോപിക്കുന്നു. കളളക്കടത്തില്‍ ശിവശങ്കറിന് സജീവ പങ്കാളിത്തമുണ്ടെന്നാണ് ഇഡിയുടെ വാദം.
ഹൈക്കോടതി ഇന്ന് ജാമ്യ ഹരജി പരിഗണിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ശിവശങ്കർ ഇന്നലെ പിൻവലിച്ചിരുന്നു.
അതേസമയം, എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ കസ്‌റ്റംസ് കോടതിക്ക് ഇന്നലെ കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയിൽ മുദ്രവച്ച കവറിലാണ് തെളിവുകൾ കൈമാറിയത്. കോടതിയുടെ നിർദേശ പ്രകാരമായിരുന്നു നടപടി.
Also Read: സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടേയും സരിതിന്റെയും കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും