സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്‌റ്റംസ്‌ റെയ്‌ഡ്‌

By Staff Reporter, Malabar News
Akash Thillankeri-gold smuggling
ആകാശ് തില്ലങ്കേരി
Ajwa Travels

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്‌റ്റംസ്‌ റെയ്‌ഡ്‌. ഇന്ന് പുലര്‍ച്ചയോടെയാണ് തില്ലങ്കേരിയിലുള്ള ആകാശിന്റെ വീട്ടിൽ കണ്ണൂര്‍ കസ്‌റ്റംസ്‌ ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തിയത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അറസ്‌റ്റിലായ മുഴുവൻ പ്രതികള്‍ക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്നാണ് കസ്‌റ്റംസിന് ലഭിച്ചിട്ടുള്ള വിവരം. കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്തുകൂടിയാണ് ആകാശെന്നും അന്വേഷണ സംഘം പറയുന്നു. കൂടാതെ കേസില്‍ ഇന്നലെ അറസ്‌റ്റിലായ തെക്കേ പാനൂര്‍ സ്വദേശി അജ്‌മലിനും ആകാശുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് ഉള്‍പ്പടെയുള്ളവയിലും ആകാശിന് പങ്കുണ്ടെന്നാണ് സൂചന. ക്വട്ടേഷന്‍ സംഘങ്ങളുടെ യഥാര്‍ഥ തലവന്‍ ആകാശ് തില്ലങ്കേരി ആണോയെന്നും കസ്‌റ്റംസ്‌ സംശയിക്കുന്നുണ്ട്.

അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്‌റ്റംസ് ആകാശ് തില്ലങ്കേരിക്ക് നോട്ടീസ് നല്‍കി. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് ആകാശിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച കസ്‌റ്റംസിന്റെ കൊച്ചി ഓഫിസില്‍ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. സാങ്കേതിക കാരണങ്ങളാല്‍ അന്ന് പറ്റിയില്ലെങ്കില്‍ തിങ്കളാഴ്‌ച എത്തണമെന്നും കസ്‌റ്റംസ്‌ അറിയിച്ചു.

Most Read: ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE