ശ്രീനഗര്‍: മുന്‍ ജമ്മു കശ്‌മീർ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിക്ക് പാസ്‌പോർട്ട് നിഷേധിച്ചതായി റിപ്പോർട്. ട്വിറ്ററിലൂടെ മുഫ്‌തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ക്രിമിനല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടിയെന്നും മെഹ്‌ബൂബ മുഫ്‌തി വ്യക്‌തമാക്കുന്നു.
‘ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള സിഐഡി (ക്രിമിനല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്)യുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ എന്റെ പാസ്‌പോര്‍ട്ട് നല്‍കാന്‍ പാസ്‌പോര്‍ട്ട് ഓഫീസ് വിസമ്മതിച്ചു. മുന്‍ മുഖ്യമന്ത്രി പാസ്‌പോര്‍ട്ട് കൈവശം വച്ചിരിക്കുന്നത് ശക്‌തമായ ഒരു രാഷ്‍ട്രത്തിന്റെ സുരക്ഷക്ക് ഭീഷണിയാണത്രേ,’ മെഹ്‌ബൂബ ട്വിറ്ററില്‍ എഴുതി.
മെഹ്‌ബൂബ മുഫ്‌തിക്ക് പാസ്‌പോര്‍ട്ട് നല്‍കുന്നതിനെ നേരത്തെ തന്നെ പൊലീസ് എതിര്‍ത്തിരുന്നു. മുഫ്‌തിയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയെങ്കിലും മറുപടി ഉണ്ടായില്ല. തുടർന്ന് ഹൈക്കോടതിയില്‍ നല്‍കിയ പരാതി പരിഗണിച്ചപ്പോഴാണ് സിഐഡി വിഭാഗത്തിന്റെ പ്രതികൂല റിപ്പോര്‍ട്ട് പ്രകാരമാണ് നടപടിയെന്ന് പൊലീസ് വ്യക്‌തമാക്കിയത്.
Read also: പാൻ കാർഡുകൾ ഉടൻ പ്രവർത്തന രഹിതമായേക്കാം; ആധാറുമായി ബന്ധിപ്പിക്കാൻ മൂന്ന് ദിവസം മാത്രം