ന്യൂഡെൽഹി: പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം. മാർച്ച് 31 വരെയാണ് ആദായ നികുതി വകുപ്പ് സമയം നൽകിയിരിക്കുന്നത്. അവസാന തീയതി പത്ത് തവണയോളമായി നീട്ടി നൽകിയിരുന്നു. സമയം നീട്ടി പുതിയ ഉത്തരവ് വന്നില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗ ശൂന്യമായേക്കും.
നിരവധി തവണ സമയപരിധി നീട്ടിയതിനെ തുടര്‍ന്നാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീണ്ടത്. ഇതില്‍ ഒരു ഭേദഗതി വരുത്തി കൊണ്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പുതിയ ഉത്തരവ് ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് 31ന് സമയപരിധി അവസാനിക്കും.
ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉള്‍പ്പടെ വിവിധ സേവനങ്ങള്‍ക്ക് പാന്‍ കാർഡ് നിര്‍ബന്ധമാണ്. കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വിൽപന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്ന് മുതല്‍ മാത്രമേ നിലവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃസ്‌ഥാപിക്കപ്പെടുകയുള്ളൂ.
പാന്‍ നിര്‍ബന്ധമായി സമര്‍പ്പിക്കേണ്ട അവസരങ്ങളില്‍ ആദായനികുതി നിയമം അനുസരിച്ച് 1,000 രൂപ പിഴ ഈടാക്കിയേക്കാം. ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിങ്ക് ആധാര്‍ ഓപ്‌ഷനില്‍ ക്ളിക്ക് ചെയ്‌ത് സേവനം പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.
Also Read: ‘ഉമ്മന്‍ ചാണ്ടിജി ഇത്തവണ മാറിനിൽക്കണം, യുവാക്കൾക്ക് അവസരം കൊടുക്കണം’; രാജ്‌നാഥ് സിങ്