വാളയാര്‍ കേസ്; പ്രോസിക്യൂഷനെ വിമര്‍ശിച്ച് സര്‍ക്കാര്‍

By News Desk, Malabar News
Malabarnews_walayar case
Representational image
Ajwa Travels

കൊച്ചി: വാളയാര്‍ പീഡന കേസില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച് സര്‍ക്കാര്‍. കേസില്‍ സാക്ഷികളുടെ കൃത്യമായ മൊഴികളുണ്ടായിട്ടും സ്‌പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേസില്‍ പ്രതികളെ വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സര്‍ക്കാരും പെണ്‍കുട്ടികളുടെ അമ്മയും നല്‍കിയ അപ്പീല്‍ ഹരജികളില്‍ ഇന്നലെയാണ് വാദം ആരംഭിച്ചത്. പ്രതി മധുവിനെതിരെ തെളിവുകള്‍ ഉണ്ടായിട്ടും പിഴവുണ്ടായെന്നു സര്‍ക്കാര്‍ ആരോപിച്ചു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ടു എന്നു മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മരിക്കുന്നതിനു ഒരു മാസം മുന്‍പു പെണ്‍കുട്ടി അടുത്തുള്ള മറ്റൊരു പെണ്‍കുട്ടിയോടു പീഡനവിവരം പറഞ്ഞിട്ടുമുണ്ട്.

Also Read: മൂന്ന് വയസുകാരന്റെ മരണം; എക്‌സ്‌പേര്‍ട്ട് മെഡിക്കല്‍ പാനല്‍ രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷന്‍

മജിസ്‌ട്രേട്ടിനു മാതാപിതാക്കള്‍ നല്‍കിയ രഹസ്യ മൊഴി കോടതി തെളിവായി പരിഗണിച്ചില്ല. മജിസ്‌ട്രേട്ടിനെ സാക്ഷി പോലും ആക്കിയില്ല എന്നും സര്‍ക്കാര്‍ പറഞ്ഞു. വാളയാര്‍ കേസിലെ മറ്റൊരു പ്രതിയായിരുന്ന പ്രദീപ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവത്തില്‍ എഫ്‌ഐആര്‍ കോടതിയില്‍ ഇന്നലെ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE