കൊച്ചി: സംസ്‌ഥാനത്ത് 175 മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാർശ എക്‌സൈസിന്റെ പരിഗണനയിലാണ്. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന നിർദ്ദേശവും പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ കോടതിക്ക് മുന്നിലെത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
നിലവില്‍ ഒട്ടേറെ മദ്യ വില്‍പനശാലകളില്‍ വാക്ക് ഇന്‍ സൗകര്യമുണ്ടെന്നും കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യ വില്‍പനശാലയെന്ന തരത്തിലാണുള്ളതെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു.
Also Read: മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേർ മരിച്ച കേസ്; ഹോട്ടലിൽ പരിശോധനയുമായി പോലീസ്