പെട്ടിമുടി, കരിപ്പൂര്‍ ദുരന്തങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; ഉത്തരവ് പുറത്തിറക്കി

By Team Member, Malabar News
Malabarnews_karippur
Representational image
Ajwa Travels

തിരുവനന്തപുരം : പെട്ടിമുടി ഉരുള്‍പൊട്ടലിലും കരിപ്പൂര്‍ വിമാനത്താവള അപകടത്തിലും മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള സഹായധനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പെട്ടിമുടിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂരില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയുമാണ് സഹായധനമായി നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ തുക അനുവദിക്കുന്നത്.

പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉത്തരവില്‍ ഒരു ലക്ഷം മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കിയുള്ള നാല് ലക്ഷം രൂപ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും നല്‍കുമെന്നാണ് ഇപ്പോള്‍ റവന്യുവകുപ്പ് അറിയിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തം നടക്കുമ്പോള്‍ 4 ലക്ഷം രൂപ വരെ ദുരന്തം ബാധിക്കുന്നവര്‍ക്ക് നല്‍കാൻ സാധിക്കും. അതിനാല്‍ പെട്ടിമുടിയില്‍ മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ അനുവദിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നായിരിക്കും. ബാക്കി വരുന്ന ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുക.

കരിപ്പൂരില്‍ നടന്നത് പ്രകൃതി ദുരന്തം അല്ലാത്തതിനാലാണ് മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കുന്നത്. എന്നാല്‍ പെട്ടിമുടിയിലെയും കരിപ്പൂരിലെയും ആളുകള്‍ക്ക് നല്‍കുന്ന സഹായധനത്തില്‍ സര്‍ക്കാര്‍ വിവേചനം കാണിച്ചു എന്ന് പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം സഹായധനത്തിന്റെ തുക തീരുമാനിക്കുമെന്ന് അന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഉത്തരവ് വന്നപ്പോള്‍ തുകയില്‍ മാറ്റമൊന്നും തന്നെയില്ല.

Read also : ഐപിഎല്‍; ഇന്ന് പഞ്ചാബും ഡല്‍ഹിയും നേര്‍ക്കുനേര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE