ഡെല്‍ഹി: മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് കോവിഡ് ദേശീയ കര്‍മസേനയുടെ മേധാവി ഡോ. വിനോദ് പോള്‍. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കുകയെന്നും അവരുടെ ചെലവ് ആയിരിക്കും കേന്ദ്രം വഹിക്കുക എന്നും അദ്ദേഹം പറഞ്ഞു.
‘സിഎന്‍ബിസി ടിവി 18‘നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അടുത്ത ആറ് മുതല്‍ എട്ടുവരെ മാസങ്ങള്‍ക്കിടെ കോവിഡ് പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമേറിയവരെ പരിപാലിക്കുന്നവര്‍ക്കും വാക്‌സിന്‍ നല്‍കും. 31 ഹബ്ബുകളും 29,000 വാക്‌സിനേഷന്‍ പോയിന്റുകളും വാക്‌സിന്‍ വിതരണത്തിനായി സജ്ജമാക്കും. തയാറെടുപ്പുകള്‍ രാജ്യവ്യാപകമായി തുടങ്ങിക്കഴിഞ്ഞു. വാക്‌സിന്‍ നിര്‍മാണ കമ്പനികളും സര്‍ക്കാരും വിതരണം നടത്തുന്നവരുമെല്ലാം ഒറ്റ സംഘമായാണ് പ്രവര്‍ത്തിക്കുന്നത്’- അദ്ദേഹം പറഞ്ഞു.
കൊവിഷീല്‍ഡ് വാക്‌സിന്‍ അടക്കമുള്ളവക്ക് അനുമതി നല്‍കുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലും വിദേശത്തും നടത്തിയ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala News: കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസം; 6 പകൽ ട്രെയിനുകൾ കൂടി