സ്‌റ്റോക്ക്‌ഹോം: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ സഹായയം നല്‍കണമെന്ന് അന്താരാഷ്‌ട്ര തലത്തിൽ ആഹ്വാനം ചെയ്‌ത് യുവ പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ഇന്ത്യയിൽ രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം ഉൾപ്പടെയുള്ള വിഷയങ്ങളില്‍ പരിഹാരം കണ്ടെത്താൻ എല്ലാവരും മുന്നോട്ടു വരണമെന്ന് ഗ്രെറ്റ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ആയിരുന്നു ആഹ്വാനം.
നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ തന്‍ബര്‍ഗ് എത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും ഇവര്‍ക്കെതിരെ കേസെടുക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യയ്‌ക്ക് വേണ്ടി ലോകം ഒരുമിക്കണമെന്ന ആഹ്വാനവുമായി ഗ്രെറ്റ വീണ്ടും എത്തിയിരിക്കുകയാണ്.
Heartbreaking to follow the recent developments in India. The global community must step up and immediately offer the assistance needed. #CovidIndia https://t.co/OaJVTNXa6R
— Greta Thunberg (@GretaThunberg) April 24, 2021
‘ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ ഹൃദയം നുറുങ്ങുകയാണ്. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാനായി എത്രയും വേഗം ആഗോള സമൂഹം തയ്യാറാകണം, മുന്നോട്ടുവരണം,’ ഗ്രെറ്റ ട്വീറ്റ് ചെയ്‌തു. ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ നേരിടുന്ന കടുത്ത ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിനൊപ്പമാണ് ഗ്രെറ്റയുടെ ട്വീറ്റ്.
അതേസമയം ഡെൽഹിയിൽ ഓക്‌സിജൻ ക്ഷാമം വീണ്ടു രൂക്ഷമാകുന്നു എന്നാണ് റിപ്പോർട്ടുകൾ. ഡെൽഹി ഗംഗാരാം ആശുപത്രിയിൽ 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്‌സിജൻ മാത്രമേ ശേഷിക്കുന്നുള്ളു എന്ന് അധികൃതർ അറിയിച്ചു. നൂറോളം രോഗികളുടെ നില അപകടത്തിൽ എന്നും ആശുപത്രി അധികൃതർ വ്യക്‌തമാക്കി.
ഓക്‌സിജൻ ലഭിക്കാത്തത് മൂലം കഴിഞ്ഞ ദിവസം 25 കോവിഡ് രോഗികളാണ് ഗംഗാരാം ആശുപത്രിയിൽ മരിച്ചത്. എന്നാൽ മൂന്ന് മെട്രിക്ക് ടൺ ഓക്‌സിജൻ ആശുപത്രിക്ക് നൽകിയെന്നും ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ആരും മരിച്ചിട്ടില്ലെന്നുമാണ് സർക്കാർ പറയുന്നത്. കോവിഡ് രോഗികൾക്കായി കിടക്കകളുടെ എണ്ണം കൂട്ടുന്നുണ്ടെങ്കിലും ആവശ്യമായ ഓക്‌സിജൻ ലഭ്യത കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഉറപ്പ് വരുത്തുന്നില്ലെന്ന് ആശുപത്രി അധികൃതർ ആരോപിക്കുന്നു.
Read also: ഓക്‌സിജൻ വിതരണം; സിംഗപ്പൂരിൽ നിന്ന് 4 കണ്ടെയ്‌നറുകൾ എത്തിച്ചു